🔵🔵🔵AJMEER🔵🔵 🔵
ഇന്ന് Rajab 6
"ഇന്ത്യയുടെ സുൽത്താൻ" SULTHANUL HIND KHAJA MUEENUDHEEN CHISHTHI AJMEERI( റ )വഫാത്തായ ദിവസം..
സുൽത്താനുൽ ഹിന്ദ്
ആഷിഖേ റസൂൽصلى الله عليه وسلم
"ഖരീബ് നവാസ് "ഖാജാ മുഈനുദ്ദീൻ ചിശ്തി അൽ അജ്മീരി.( رضي الله عنه) തങ്ങളുപ്പാപ്പ
👉🏾ഇന്തൃയിലെ ഇസ്'ലാമിക പ്രചരണത്തിൽ മഹത്തായ പങ്ക് വഹിച്ച അതുലൃമായ സിദ്ധികളുളള മഹാത്മാവായിരുന്നു ഖാജാ തങ്ങൾപ്പാപ്പ (رضي الله عنه ).സുൽത്താനുൽ ഹിന്ദ് എന്ന അപരാഭിധാനത്താൽ അറിയപ്പെടുന്ന ബഹുമാനപ്പെട്ടവർ ഇന്നത്തെ ഇറാനിലെ സിജിസ്ഥാനിൽ ഹിജ്റ 536-537)1141( ലാണ് ജനിച്ചത്.യഥാർത്ഥ നാമം മുഈനുദ്ദിൻ ഇബ്നു ഖിയാസുദ്ദീൻ എന്നായിരുന്നു.
ബഹുമാനപ്പെട്ടവരുടെ ജീവചരിത്രപരമായ വിവരങ്ങൾ രേഖപ്പെടുത്തിയവർ എഴുതുന്നത് അവർജനിക്കുന്ന സന്ദർഭത്തിൽ അവരുടെ ഭവനം ഇലാഹിൽ നിന്നുളള ദിവ്യമായ പ്രകാശത്താൽ വലയം ചെയ്യപ്പെട്ടു എന്നാണ്.5 വയസ്സു മുതൽ തന്നെ മാതാ പിതാക്കൾ ആദരമേറിയവർക്ക് ദീനിൻറ്റ അടിസ്ഥാന വിജ്ഞാനങ്ങൾ പകർന്നു നൽകി.
👉🏾എഴാം വയസ്സിൽ ഖുർആൻ മുഴുവൻ മഃനപാഠമാക്കി.
വളരെ ചെറുപ്പത്തിൽ തന്നെ ഖാജാ തങ്ങൾപ്പാപ്പൻറ്റെ പിതാവും മാതാവും വഫാത്തായി.പരിപൂർണ്ണമായ അനാഥത്വമാണ് ഇതോടെ ബഹുമാനപ്പെട്ടവർക്കുണ്ടായത്.
അളളാഹു സമ്പൂർണ്ണമായും അവരെ ഭൗതിക ബന്ധങ്ങളിൽ നിന്ന് മുക്തനാക്കി.
ആദരമേറിയവർക്ക് പിതാവിൽ നിന്ന് അനന്തരാവകാശമായി ലഭിച്ചത് ഫലങ്ങൾ കായ്ക്കുന്ന ഒരു തോട്ടമായിരുന്നു.ഫല സമൃദ്ധിയുളള ആ തോട്ടംഅളളാഹുവിൻറ്റെ മാർഗ്ഗത്തിൽ വഖഫ് ചെയ്യുകയും വീട്ടിൽ ചെന്ന് അവിടെ അവിശേഷിച്ചിരുന്ന നാണയങ്ങളും മറ്റും ഫഖീറൻമാർക്കും വിതരണം ചെയ്യുകയും അളളാഹുവിലേക്കുളള വഴിയിലേക്ക് ഇറങ്ങി തിരിക്കുകയും ചെയ്തു
👉🏾20- വയസ്സിലായിലാണ് ശൈഖ് ഉസ്മാൻ ഹാറൂനി رضي الله عنه യുമായി ഖ്വാജാ തങ്ങളുടെ رضي الله عنه സമാഗമവും ബൈഅത്തും.മഹാനവർകളുടെ ഈ സഹവാസം ഇരുപത് വർഷക്കാലം തുടർന്നത്.ഖാജാ തങ്ങൾ (رضي الله عنه ) ഹജ്ജ് കർമ്മത്തിനിടയിൽ കഅ'ബയെ ത്വവാഫ് ചെയ്ത് കൊണ്ടിരിക്കെ ഒരശരീരി."ഓ മുഈനുദ്ദീൻഞാൻ നിങ്ങളിൽ സംതൃപ്തനായിരിക്കുന്നു.താങ്കൾക്ക് മോക്ഷം നൽകിയിരിക്കുന്നു.താങ്കൾ ഇഷ്ടപ്പെട്ടത് ചോദിച്ചാലും."മഹാനവർകൾ ആദര പൂർവ്വം ആവശൃപ്പെട്ടത് ഇപ്രകാരമാണ് ."അളളാഹുവേ,ഈ മുഈനുദ്ദീൻറ്റെ മുരീദുകൾക്കും അനുയായികൾക്കും മോക്ഷം നൽകിയാലും."അതിനു പ്രത്യുത്തരമെന്നോണം മഹാനവർകൾ കേട്ടു .ഹേ മുഈനുദ്ദീൻ നിങ്ങളുടെ അഭ്യർത്ഥന സ്വീകരിക്കപ്പെട്ടിരിക്കുന്നു.ഖിയാമത്ത നാളിൽ അവർ നിങ്ങളോടൊപ്പമായിരിക്കും.👇👇👇👇👇
ഹജ്ജ് കർമ്മത്തിനു ശേഷം മദീനയിൽ എത്തുകയുംമദീനയിൽ നിന്ന് അളളാഹുവിൻറ്റെ റസൂൽ صلى اللهعليه وسلم ൽ നിന്ന് ഇന്തൃയിലെ അജ്മീറിലേക്ക് പോകാനും അവിടെ ഇസ്'ലാമിക പ്രബോധനം നടത്താനും ഉൾപ്രേരണയുണ്ടാവുകയും അങ്ങനെ ഖാജാ തങ്ങൾر ഇന്തൃയിലെത്തുകയും ചെയ്തു.
അളളാഹുവിനോടുളള വിശുദ്ധാനുരാഗത്തിൽ സദാ ലയിച്ച അവർ ആ അവസ്ഥയിൽ തന്നെയാണ് വിസാലായതും.അളളാഹുവിനോടുളള ഇശ്ഖും മഹബ്ബത്തും കാരണമായി അവരുടെ വഫാത്ത് സമയത്ത് അവിടുത്തെ പരിശുദ്ധ നെറ്റിത്തടത്തിൽ തെളിഞ്ഞ അക്ഷരത്താൽ ഈ വാചകങ്ങൾ പ്രകാശിച്ച് കാണിക്കപ്പെട്ടിരിക്കുന്നു."ഹാദാ ഹബീബുല്ലാഹ്.മാത്ത ഫീ ഹുബ്ബില്ലാഹ്."ഇത് അല്ലാഹുവിൻറ്റെ സ്നേഹ ഭാജനമാണ്.അല്ലാഹുവിൻറ്റെ സ്നേഹത്തിലായി തന്നെ അവർ വിസാലായിരിക്കുന്നു....ഹിജ്റ 633 റജബ് 6 നാണ് ഇന്തൃയിലെ സുൽത്താൽ ഖാജാ തങ്ങൾ (رضي الله عنه ) വഫാത്താകുന്നത്...
👉🏾👉🏾സുൽത്താനുൽ ഹിന്ദ് ഖ്വാജാ തങ്ങൾപ്പാൻറ്റെ പേരിൽ ഇന്ന് ഒരു യാസീൻ ഓതണേ.
.തങ്ങൾപ്പാപ്പൻറ്റെ ബരകത്ത് കൊണ്ട് അളളാഹുവിനോടുളള ഇഷ്ഖും മുത്ത് നബിയോടുളള ഇശ്ഖും(صلى الله عليه وسلم) അല്ലാഹുവിൻറെ ഔലിയാക്കന്മാരോടുളള(ر) ഇശ്ഖും നമുക്കുംനമ്മുടെ കുടുംബത്തിനും വർദ്ധിക്കാൻ അളളാഹു തൗഫീക് നൽകുമാറാവട്ടെ..ആമീൻ യാ റബ്ബൽ ആലമീൻ......
👇👇👇👇👇👇👇👇👇
الى حضرة
سلطان الهند
عاشق رسول
(صلى الله عليه وسلم)
خاجا معين الدين തങ്ങളുപ്പാപ്പ
(رضي الله عنه)
الفاتحة...
🔵🔵🔵🔵🔵🔵
ഇന്ത്യാ മഹാരാജ്യത്തെ ഔലിയാക്കളിൽ പ്രമുഖനാണ് അജ്മീർ ഖാജ (റ). അല്ലാഹുവിന്‍റെ ഔലിയാക്കള്‍ എന്ന് പറഞ്ഞാല്‍ ആത്മാവിന്‍റെ തിളക്കം പ്രകാഷിപ്പിക്കപ്പെട്ടവരാണ്.
അപ്പോള്‍ നാം ഔലിയാക്കളുമായി ബന്ധപ്പെടുന്നത് നമ്മുടെ റൂഹിന്‍റെ പരിശുദ്ധിക്ക് വേണ്ടിയാണ്. അവരുടെ സമീപം പോയി നാം ഇരുന്നാല്‍ അവരുടെ പ്രകാശത്താല്‍ നമ്മുടെ മനസ്സിന്‍റെ ഇരുള്‍ അകലുന്നതാണ്.
അല്ലാഹു അവന്റെ ഇഷ്ടദാസന്മാരായ ഔലിയാക്കളെ മഹബ്ബത്ത് വെച്ച കാരണത്താൽ നമ്മുടെ ഈമാൻ സലാമത്താക്കി തരുമാറാകട്ടെ..
അല്ലാഹുവിന്‍റെ ഔലിയാക്കള്‍ പലേ മര്‍തബക്കാരാണ്. ചിലര്‍ക്ക് വലിയ ഹറാറത്താണ്. നമുക്ക് അവരിലേക്ക് അടുക്കാന്‍ തന്നെ വലിയ പ്രയാസമായിരിക്കും. എന്നാല്‍ അജ്മീറിലെ ഉപ്പാപ്പ വലിയ സ്നേഹമുള്ള പ്രകൃതിയാണ്. ആരെയും ആട്ടി വിടില്ല.
അജ്മീര്‍ ഉപ്പാപ്പയുടെ കാര്യപ്പെട്ട മുരീദായ ഖുത്ബുദ്ധീന്‍ ബക്തിയാര്‍ കാക്കി ദഹ് ലവി(റ) പറയുന്നു: "ഞാന്‍ ഖാജാ തങ്ങള്‍ക്ക് ഇരുപത് കൊല്ലം ഖിദ്മത്ത് ചെയ്തു. ആ കാലത്തിനുള്ളില്‍ ഖാജാ തങ്ങള്‍ ഒരാളോടും ദേഷ്യപ്പെടുന്നത് ഞാന്‍ കണ്ടിട്ടില്ല".
അല്ലാഹു അവന്‍റെ ഔലിയാക്കളെ സ്നേഹിക്കുന്നവരില്‍ നമ്മെ ഉള്‍പ്പെടുത്തി തരട്ടെ.. ആമീന്‍.
No comments:
Post a Comment